തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌ എട്ട് മാസം ഗര്‍ഭിണിയായ ഡോക്ടറും രണ്ടു നഴ്സുമാരും മരിച്ചു

0
29

തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറും രണ്ടു നഴ്സുമാരും ഉള്‍പ്പെടെ മൂന്നു ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ഷണ്മുഖപ്രിയ (32) ആണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ചത്. എട്ടു മാസം ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കേയാണ് ഡോക്ടര്‍ക്ക് രോഗബാധയുണ്ടായത്. പത്ത് ദിവസം മുമ്പാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മധുരൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ പ്രേമ (52), ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ ഇന്ദ്ര (34) എന്നിവരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കവെ മരിച്ചത്.