Saturday
10 January 2026
31.8 C
Kerala
HomeKeralaബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കി എൽഡിഎഫ്‌ സർക്കാർ, ഏപ്രിൽ മുതൽ ആനുകൂല്യങ്ങൾ ലഭിക്കും

ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കി എൽഡിഎഫ്‌ സർക്കാർ, ഏപ്രിൽ മുതൽ ആനുകൂല്യങ്ങൾ ലഭിക്കും

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി.വിവിധ ആനുകൂല്യങ്ങൾക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ . ഉത്തരവിറക്കിയ അനുകുല്യങ്ങൾ ഏപ്രിൽ മുതൽ ലഭിക്കും.

● ഏപ്രിൽ മുതൽ സാമൂഹ്യസുരക്ഷാ പെൻഷൻ 1600 ലഭിക്കും. വിഷു പ്രമാണിച്ച്‌‌ മാസാദ്യം വിതരണംചെയ്യും

● റബറിന്റെ താങ്ങുവില 150ൽനിന്ന്‌ 170 രൂപയാക്കി

● നെല്ലിന്റെ സംഭരണവില 28 രൂപയാക്കി

● തേങ്ങയുടെ സംഭരണവില‌ 32 രൂപ

● ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്‌ത വിദേശ മലയാളികളുടെ വിവിധ പെൻഷൻ 3000, 3500 എന്നീ നിരക്കിൽ

● തദ്ദേശസ്ഥാപനത്തിലെ ജനപ്രതിനിധികളുടെ ഓണറേറിയത്തിൽ 1000 രൂപ വർധന

● സ്‌കൂൾ കൗൺസലർമാരുടെ ഓണറേറിയം 24,000 രൂപയാക്കി

● പത്തുവർഷത്തിൽ കൂടുതൽ പരിചയമുള്ള പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും 1000 രൂപയുടെ ശമ്പള വർധന, പത്തു വർഷത്തിൽ താഴെ‌ വർധന 500 രൂപ

● 2012 നുശേഷം ആരംഭിച്ച സർക്കാർതല പ്രീ-പ്രൈമറികളിലെ അധ്യാപകർക്കും ആയമാർക്കും 1000 രൂപവീതം

● ലൈബ്രറി കൗൺസിലിനു കീഴിലെ ലൈബ്രേറിയന്മാരുടെ ഓണറേറിയം വർധന 1000 രൂപ

● ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ്‌ പെൻഷൻ വർധന 1000 രൂപ

● സിഡിഎസ് ചെയർപേഴ്സൻമാരുടെ ഓണറേറിയം 8000 രൂപയാക്കി

● അങ്കണവാടി അധ്യാപകരുടെ പെൻഷൻ 2500 രൂപ, ഹെൽപ്പർമാരുടെ പെൻഷൻ 1500 രൂപ. ഇരുവിഭാഗത്തിലും മാസ അലവൻസ്‌ വർധന 500 മുതൽ 1000 രൂപവരെ

● 100 രൂപയുടെ സമ്മാനങ്ങൾക്ക് ലോട്ടറി ഏജന്റ്സ് പ്രൈസ് 10 ൽനിന്ന്‌ 20 രൂപയാക്കി. മറ്റെല്ലാ സമ്മാനത്തിലും ഏജന്റ്സ് പ്രൈസ്‌ 12 ശതമാനം. എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ട് അരശതമാനം ഉയർത്തി

● ലോട്ടറി തൊഴിലാളി ക്ഷേമാനുകൂല്യങ്ങളിലും വലിയ വർധന: വിവാഹ ധനസഹായം 5000ൽനിന്ന്‌ 25,000 രൂപയാക്കി. പ്രസവാനുകൂല്യം 5000 ൽനിന്ന്‌ 10,000 രൂപയാക്കി. പ്രത്യേക ചികിത്സാ സഹായം 20,000 ൽനിന്ന്‌ 50,000 രൂപയാക്കി. ചികിത്സാ ധനസഹായം 3000 ൽനിന്ന്‌ 5000 രൂപയാക്കി

● ഹയർ സെക്കൻഡറിമുതൽ ബിരുദ-ബിരുദാനന്തരതലംവരെയും പ്രൊഫഷണൽ കോഴ്സുകൾക്കും‌ പ്രതിവർഷം 1500 മുതൽ 7000 രൂപവരെ സ്കോളർഷിപ്.

നൂലാമാലകളിൽ കുരുങ്ങരുത്: ഐസക്

പ്രഖ്യാപനം നടപ്പാക്കുന്നതിന്‌ ഏപ്രിൽവരെ കാത്തുനിൽക്കില്ലെന്ന്‌ ബജറ്റ്‌ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു‌. പെരുമാറ്റച്ചട്ടത്തിന്റെ നൂലാമാലകളിൽ കുരുങ്ങരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് ധനവകുപ്പ് നടപടി സ്വീകരിച്ചത്‌.

RELATED ARTICLES

Most Popular

Recent Comments