നാടകീയ നീക്കങ്ങളുടെ അകമ്ബടിയോടെ രാജ്യസഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

0
36

15 സംസ്ഥാനങ്ങളിലെ 57 ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ 11 സംസ്ഥാനങ്ങളില്‍ നിന്നായി വിവിധ പാര്‍ട്ടികളില്‍ പെട്ട 41 സ്ഥാനാര്‍ഥികള്‍ ഇതിനകം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 16 സീറ്റിലാണ് വോട്ടെടുപ്പ് വേണ്ടി വരുന്നത്. അടിയൊഴുക്കുകള്‍ ഏറെ. കുതിരക്കച്ചവട സാധ്യത ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ്.

ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, ബിഹാര്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡിഷ, തമിഴ്നാട്, തെലങ്കാന, യു.പി, ഉത്തരഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നാണ് 41 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി രണ്ട് മാധ്യമ പ്രമുഖര്‍ കളത്തിലിറങ്ങിയതോടെ രാജസ്ഥാനിലും ഹരിയാനയിലും തെരഞ്ഞെടുപ്പു ചിത്രം മാറി. വോട്ട് തികയില്ലെങ്കിലും കര്‍ണാടകത്തിലെ നാലാമത്തെ സീറ്റിലേക്ക് ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസ്, ജെ.ഡി.എസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളും മത്സരിക്കുന്നത് പിരിമുറുക്കം കൂട്ടി. മഹാരാഷ്ട്രയില്‍ ഒരു സ്ഥാനാര്‍ഥിയെക്കൂടി നിര്‍ത്താന്‍ ബി.ജെ.പിയും എതിരാളികളായ ശിവസേനയും തീരുമാനിച്ചു.

രാജസ്ഥാനില്‍ സീറ്റ് നാല്. സ്ഥാനാര്‍ഥി അഞ്ച്. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ഥിക്കും കിട്ടേണ്ട വോട്ട് 41. രാജസ്ഥാന്‍ നിയമസഭയിലെ 200ല്‍ കോണ്‍ഗ്രസിനുള്ള അംഗങ്ങള്‍ 108. ബി.ജെ.പിക്ക് 71. അതനുസരിച്ച്‌ നോക്കിയാല്‍ കോണ്‍ഗ്രസ് രണ്ടു സീറ്റിലും ബി.ജെ.പി ഒന്നിലും ജയിക്കും. എന്നാല്‍ രണ്‍ദീപ്സിങ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നീ മൂന്നു പേരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ബി.ജെ.പി ഘനശ്യാം തിവാരിയെ മാത്രമാണ് സ്ഥാനാര്‍ഥിയാക്കിയത്. അതേസമയം, ‘സീ’യുടെ ഉടമയായ മാധ്യമ പ്രമുഖന്‍ സുഭാഷ് ചന്ദ്ര സ്വതന്ത്രനായി കളത്തിലിറങ്ങിയിട്ടുണ്ട്; ബി.ജെ.പി പിന്തുണക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസിന് മൂന്നു പേരെയും ജയിപ്പിക്കാന്‍ 15 വോട്ടു കൂടി വേണം. ബി.ജെ.പിക്ക് രണ്ടു പേര്‍ക്കുമായി 11 സീറ്റു കൂടി കിട്ടണം. ചെറുകക്ഷികളും സ്വതന്ത്രരും നിര്‍ണായകം.

ഹരിയാനയില്‍ രണ്ടു സീറ്റിലേക്ക് സ്ഥാനാര്‍ഥികള്‍ മൂന്ന്. ജയിക്കാന്‍ വേണ്ടത് 31 വോട്ട്. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 31 അംഗങ്ങള്‍. അജയ് മാക്കനെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് പ്രയാസമില്ല. 40 എം.എല്‍.എമാരുളള ബി.ജെ.പി മുന്‍മന്ത്രി കൃഷന്‍ലാല്‍ പന്‍വാറിനെ സ്ഥാനാര്‍ഥിയാക്കിയതോടൊപ്പം മാധ്യമ രംഗത്തെ പ്രമുഖനായ ന്യൂസ് എക്സ് ഉടമ കാര്‍ത്തികേയ ശര്‍മയെ പിന്തുണക്കുന്നു. ശര്‍മക്ക് സഖ്യകക്ഷിയായ ജെ.ജെ.പിയുടെ 10 സീറ്റു കുടി ബി.ജെ.പി പ്രതീക്ഷിക്കുന്നു. ഏഴു സ്വതന്ത്രര്‍ വേറെയുമുണ്ട്. കാര്‍ത്തികേയ ശര്‍മക്ക് ഐ.എന്‍.എല്‍.ഡിയും ഹരിയാന ലോക്ഹിത് പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടകത്തില്‍ നാലു സീറ്റിലേക്ക് സ്ഥാനാര്‍ഥികള്‍ ആറ്. ജയിക്കാന്‍ വേണ്ട വോട്ട് 45. 224 അംഗ സഭയില്‍ കോണ്‍ഗ്രസ് 70; ബി.ജെ.പി 121, ജെ.ഡി.എസ് 32. ബി.ജെ.പി രണ്ടു സീറ്റിലും കോണ്‍ഗ്രസ് ഒന്നിലും ജയിക്കും. എന്നാല്‍, ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനാല്‍ നാലാമത്തെ സീറ്റ് നിര്‍ണായകം. മുന്‍മന്ത്രി ജയ്റാം രമേശ്, മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ ജഗ്ഗേഷ്, ലഹര്‍സിങ് സിരോയ എന്നിവര്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍. റിയല്‍ എസ്റ്റേറ്റ് വ്യവസായി ഡി. കുപേന്ദ്ര റെഡിയാണ് ജെ.ഡി.എസ് സ്ഥാനാര്‍ഥി.

മഹാരാഷ്ട്രയില്‍ ആറു സിറ്റിലേക്ക് ഏഴു സ്ഥാനാര്‍ഥികള്‍. ജയിക്കാന്‍ ഓരോരുത്തര്‍ക്കും 42 സീറ്റ് വേണം. 288 അംഗ നിയമസഭയില്‍ ബി.ജെ.പി 106, ശിവസേന 55, കോണ്‍ഗ്രസ് 44, എന്‍.സി.പി 53 എന്നിങ്ങനെയാണ് അംഗങ്ങള്‍. എന്‍.സി.പിയുടെ രണ്ടു പേര്‍ ജയിലിലാണ്. ചെറുപാര്‍ട്ടികള്‍ക്കും സ്വതന്ത്രര്‍ക്കുമായി 29 വോട്ടുണ്ട്. മന്ത്രി പീയുഷ് ഗോയല്‍, അനില്‍ ബോബ്ദെ, ധനഞ്ജയ് ഹാദിക് എന്നിവര്‍ ബി.ജെ.പിയുടെയും സഞ്ജയ് റാവത്ത്, സഞ്ജയ് പവാര്‍ എന്നിവര്‍ ശിവസേനയുടെയും സ്ഥാനാര്‍ഥികള്‍. സഖ്യകക്ഷികളായ എന്‍.സി.പിക്കും കോണ്‍ഗ്രസിനും യഥാക്രമം മുന്‍മന്ത്രി പ്രഫുല്‍ പട്ടേല്‍, ഇമ്രാന്‍ പ്രതാപ്ഗഡി എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

വോട്ട് മറുകണ്ടം ചാടിയില്ലെങ്കില്‍ കോണ്‍ഗ്രസിന് രണ്ട് വോട്ടാണ് മിച്ചം. എന്‍.സി.പിക്ക് ഒന്‍പത്. ഈ വോട്ടുകള്‍ ശിവസേനക്ക് കിട്ടേണ്ടതാണ്. രണ്ടു സ്ഥാനാര്‍ഥികളില്‍ ഒരാളെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് സ്വന്തംനിലക്ക് 13 മിച്ച വോട്ടുകളുണ്ട്.

സര്‍ക്കാറിന്റെ ഭാഗമായ നാല് സ്വതന്ത്രര്‍ പുറമെ. ഫലത്തില്‍ 24 വോട്ട് ശിവസേനയുടെ രണ്ടാം സ്ഥാനാര്‍ഥിക്കുണ്ട്. എന്നാല്‍, വോട്ട് മറുകണ്ടം ചാടാന്‍ സാധ്യതയേറെ.