Saturday
13 June 2026
25 C
Kerala
HomeIndiaബ്രിജ് ഭൂഷണ്‍ സിങ്ങിന് സമന്‍സയച്ച് കോടതി; ജൂലൈ 18ന് ഹാജരാകണം

ബ്രിജ് ഭൂഷണ്‍ സിങ്ങിന് സമന്‍സയച്ച് കോടതി; ജൂലൈ 18ന് ഹാജരാകണം

ബി.ജെ.പി എം.പിയും സ്ഥാനമൊഴിയുന്ന ഗുസ്തി മേധാവിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സമന്‍സ് അയച്ച് ഡല്‍ഹി റൂസ് അവന്യൂ കോടതി. രാജ്യത്തെ മുന്‍നിര വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ടാണ് കോടതി നടപടി. ജൂലൈ 18 ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

ബ്രിജ് ഭൂഷണ്‍ സിംഗ് തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആറ് വനിതാ ഗുസ്തി താരങ്ങളാണ് ആരോപണം ഉന്നയിച്ചിരുന്നത്. ജൂണ്‍ 2 ന് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിരുന്നു. അനുചിതമായി സ്പര്‍ശിക്കുകയും പെണ്‍കുട്ടികളുടെ നെഞ്ചില്‍ കൈ വയ്ക്കുകയും നെഞ്ചില്‍ നിന്ന് പിന്നിലേക്ക് കൈ ചലിപ്പിക്കുകയും അവരെ പിന്തുടരുകയും ചെയ്തതായി പരാതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ആറ് തവണ എംപിയായ ബ്രിജ് ഭൂഷണിനെതിരെ ജൂണ്‍ 15 ന് സിറ്റി പോലീസ് 354 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഐപിസിയുടെ 354, 354 എ, 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) സെക്ഷന്‍ 109 (ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരണ, പ്രേരിപ്പിച്ച പ്രവൃത്തി അനന്തരഫലമായി ചെയ്താല്‍, ശിക്ഷയ്ക്ക് വ്യക്തമായ വ്യവസ്ഥകള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കില്‍) എന്നീ കുറ്റങ്ങളാണ് തോമറിനെതിരെ ചുമത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments