Tuesday
23 December 2025
29.8 C
Kerala
HomeKeralaജനങ്ങൾക്ക് കൂടുതൽ സേവനം ഉറപ്പാക്കാൻ ശ്രമിക്കും : മന്ത്രി ജി.ആർ അനിൽ

ജനങ്ങൾക്ക് കൂടുതൽ സേവനം ഉറപ്പാക്കാൻ ശ്രമിക്കും : മന്ത്രി ജി.ആർ അനിൽ

 

 

ജനങ്ങൾക്ക് കൂടുതൽ സേവനം നൽകുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യപൊതുവിതരണവകുപ്പെന്ന് മന്ത്രി ജി.ആർ അനിൽ. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 30 പദ്ധതികൾക്ക് രൂപം കൊടുത്തതായും മന്ത്രി പറഞ്ഞു. റേഷൻകടലൈസൻസികൾ,മണ്ണെണ്ണ മൊത്ത വ്യാപാരികൾ, മുൻ റേഷൻമൊത്ത വ്യാപാരികൾ എന്നിവർ വിവിധ ഇനങ്ങളിൽ സർക്കാരിലേക്ക് അടയ്ക്കാനുള്ള തുക പിരിച്ചെടുക്കുന്നതിനായി ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല കുടിശ്ശിക നിവാരണ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നൂറുദിനകർമ്മപരിപാടിയുടെ ഭാഗമായുള്ള ഏഴാമത്തെ പദ്ധതിയാണ് കുടിശ്ശിക നിവാരണ യജ്ഞം. പലതരത്തിലുള്ള കുടിശ്ശിക പ്രശ്‌നങ്ങൾ വകുപ്പിൽ നിലനിൽക്കുന്നുണ്ടെന്നും അവ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പെൻഡിംഗ് ഫയലുകൾ തീർപ്പാക്കുന്നതിന് ജീവനക്കാരുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ.സജിത്ബാബു അധ്യക്ഷനായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിലും 2 സിറ്റി റേഷനിംഗ് ഓഫീസുകളിലുമായി പഴക്കം ചെന്ന 81 കേസുകളിൽ 22 എണ്ണം തീർപ്പായി. 22 കേസുകളിൽ നിന്നായി 20 വർഷം വരെ പഴക്കമുള്ള കുടിശ്ശികതുക ഉൾപ്പെടെ 3,93,780 രൂപ കുടിശ്ശിക നിവാരണ യജ്ഞത്തിലൂടെ പിരിച്ചെടുത്തു. രണ്ട് കേസുകളിൽ പ്രത്യേക പരിഗണന നൽകി മാർച്ച 31വരെ സമയം അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള 57 കേസുകളിൽ കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാനും തീരുമാനമായി. നേരത്തെ ഉണ്ടായിരുന്ന 9 കേസുകളിലായി 15,558 രൂപയും സർക്കാരിലേക്ക് അടവുവരുത്തി. മറ്റ് 13 ജില്ലകളിലും ഘട്ടംഘട്ടമായി കുടിശ്ശിക നിവരാണയജ്ഞം സംഘടിപ്പിക്കും. ചീഫ് അക്കൗണ്ട്‌സ് ഓഫീസർ വി.സുഭാഷ്, ജില്ലാ സപ്ലൈ ഓഫീസർ സി.എസ്.ഉണ്ണിക്കൃഷ്ണകുമാർ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസർമാർ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments