Thursday
1 January 2026
27.8 C
Kerala
HomeIndiaഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് കപില്‍ സിബല്‍

ഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് കപില്‍ സിബല്‍

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയെടുക്കാതെ മൗനം പാലിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാജ്യസഭാ എംപി. ഇക്കാര്യം അന്വേഷിക്കുന്നവര്‍ക്ക് ഈ ‘സന്ദേശം’ മാത്രം മതിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുതിര്‍ന്ന അഭിഭാഷകനായ സിബലാണ് സുപ്രീം കോടതിയില്‍ ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ഹാജരാകുന്നത്.

ശക്തമായ തെളിവുകള്‍ക്കൊപ്പം ജനരോഷം ഉയര്‍ന്നിട്ടും ബ്രിജ് ഭൂഷണ്‍ സിംഗിനെ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. പ്രധാനമന്ത്രി നിശബ്ദന്‍, ആഭ്യന്തരമന്ത്രി നിശബ്ദന്‍, ബിജെപി നിശബ്ദം, ആര്‍എസ്എസ് നിശബ്ദം, അന്വേഷിക്കുന്നവര്‍ക്ക് വേണ്ട സന്ദേശമായി!’ സിബല്‍ പറഞ്ഞു.

‘എല്ലാവര്‍ക്കുമൊപ്പം അല്ല, ബ്രിജ് ഭൂഷണിനൊപ്പം,’ സര്‍ക്കാരിന്റെ മുദ്രാവാക്യമായ ‘സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന മുദ്രവാക്യത്തെ പരിഹസിച്ച് സിബല്‍ പറഞ്ഞു. ബിജെപി) എംപി ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന ശബ്ദമുയരുന്നതിനിടെയാണ് സിബലിന്റെ ആക്രമണം. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന സിബല്‍, കഴിഞ്ഞ വര്‍ഷം മേയില്‍ കോണ്‍ഗ്രസ് വിട്ട് സമാജ്വാദി പാര്‍ട്ടി (എസ്പി) പിന്തുണയോടെ സ്വതന്ത്ര അംഗമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അനീതിക്കെതിരെ പോരാടാന്‍ ലക്ഷ്യമിട്ട് അദ്ദേഹം അടുത്തിടെ തിരഞ്ഞെടുപ്പ് ഇതര പ്ലാറ്റ്ഫോമായ ‘ഇന്‍സാഫ്’ അവതരിപ്പിച്ചു.

ആറ് വനിതാ ഗുസ്തി താരങ്ങളുടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിവിധ സമയങ്ങളിലും സ്ഥലങ്ങളിലും സിംഗ് നടത്തിയ ലൈംഗികാതിക്രമം, അനുചിതമായ സ്പര്‍ശനം, തട്ടിക്കൊണ്ടുപോകല്‍, പിന്തുടരല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments