Wednesday
17 December 2025
26.8 C
Kerala
HomeWorldകെട്ടുകഥകൾ നിറഞ്ഞ “മടങ്ങി വരവില്ലാത്ത തടാകത്തി”ന്റെ വിശേഷങ്ങൾ

കെട്ടുകഥകൾ നിറഞ്ഞ “മടങ്ങി വരവില്ലാത്ത തടാകത്തി”ന്റെ വിശേഷങ്ങൾ

പ്രകൃതി ഒളിപ്പിച്ചു വെച്ച രഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് അന്ത്യമില്ല. എല്ലാത്തിനും കൃത്യമായ ഉത്തരം കണ്ടുപിടിക്കാനും മനുഷ്യന് സാധിച്ചിട്ടില്ല. ആ യാത്രകൾ ഇങ്ങനെ തുടരുകയാണ്. അങ്ങനയൊരു നിഗൂഢമായ സ്ഥലത്തെകുറിച്ചാണ് ഇന്ന് പറയുന്നത്. തടാകത്തിന്റെ പേര് ലേക് ഓഫ് നോ റിട്ടേൺ. ഇന്ത്യ-മ്യാന്മാർ അതിർത്തിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഈ ലേക് ഓഫ് നോ റിട്ടേൺ എന്ന പേരിൽ തന്നെ ഒരു കൗതുകമില്ലേ? മടങ്ങി വരവ് ഇല്ലാത്ത ഒരു തടാകമോ? അതെന്താണ് അങ്ങനെയൊരു വിളിപ്പേര് എന്നറിയാൻ കൗതുകമില്ലേ? പരിശോധിക്കാം…

ഈ തടാകത്തിന് അടുത്തെത്തുന്നവർ പിന്നെ തിരിച്ച് മടങ്ങില്ലെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അത് തന്നെയാണ് ഇങ്ങനെയൊരു പേരിനും കാരണം. ഇതുമാത്രമല്ല ഈ തടാകത്തെ ചുറ്റിപറ്റി നിരവധി കഥകളും പറഞ്ഞുകേൾക്കാറുണ്ട്. അതിൽ ഒരു കഥ ഇതാണ്… പണ്ട് പണ്ട് ഗ്രാമത്തിലുള്ള ഒരാൾ തടാകത്തിൽ നിന്ന് വലിയൊരു മീനിനെ കിട്ടി. ഈ മീനിനെ അയാൾ കറി വെച്ച് ഗ്രാമത്തിലുള്ള എല്ലാർക്കുമായി വീതിച്ചു നൽകി. പക്ഷെ അതെ ഗ്രാമത്തിലുണ്ടായിരുന്ന ഒരു മുത്തശ്ശിയ്ക്കും അവരുടെ ചെറുമകൾക്കും മാത്രം ഈ വിരുന്നിൽ ക്ഷണം ലഭിച്ചില്ല. ഇതിൽ കോപിഷ്ടയായ തടാകത്തിലെ ദേവത അവരുടെ ഈ ഗ്രാമത്തിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയും അവർ ഗ്രാമത്തിൽ നിന്ന് പോയ തൊട്ടടുത്ത ദിവസം ഈ ഗ്രാമം തടാകത്തിൽ മുങ്ങിപ്പോയി എന്നുമാണ് വിശ്വാസം.

തുമാത്രമല്ല, ഇതുപോലത്തെ നിരവധി കഥകൾ ഈ തടാകത്തെ ചുറ്റിപറ്റി നിലവിലുണ്ട്. എല്ലാ കഥകളുടെയും അടിസ്ഥാനം തടാകത്തിന് അടുത്ത് എത്തിയവരാരും തിരിച്ചെത്തിയിട്ടില്ല എന്നാണ്. ഈ തടാകത്തിന്റെ മറ്റൊരു പേര് നാവ്ങ് യാങ് തടാകം എന്നാണ്. മ്യാൻമാറിലെ നാഗാസിന്റെ അതിർത്തി പട്ടണമായ പാൻസൗവിനുകീഴിൽ ഇന്ത്യയുടെ അരുണാചൽ പ്രദേശിന്റെ അതിർത്തിയിലാണ് ബർമീസിലെ നോ റിട്ടേൺ തടാകം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ബർമുഡ ട്രയാംഗിൾ എന്നും ഇത് അറിയപ്പെടാറുണ്ട്.

RELATED ARTICLES

Most Popular

Recent Comments