വാഹനങ്ങള്‍ക്ക് ഭാരത് സീരിസ് (ബി.എച്ച് സീരിസ്) രജിസ്ട്രേഷന്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

0
48

വാഹനങ്ങള്‍ക്ക് ഭാരത് സീരിസ് (ബി.എച്ച് സീരിസ്) രജിസ്ട്രേഷന്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നും ഇത് പരിഗണിക്കാതെ ബി.എച്ച്. സീരിസ് നടപ്പാക്കുന്നത് നിയമപരമായി തെറ്റാണെന്നുമാണ് അപ്പീലില്‍ പറയുന്നത്. പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാതെയാണ് ബി.എച്ച്. സീരിസ് രജിസ്ട്രേഷന്‍ നടപ്പാക്കുന്നതെന്നും അപ്പീലില്‍ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
കാലടിയിലെ മേരിസദന്‍ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബിബി ബേബി നല്‍കിയ ഹര്‍ജിയില്‍ വാഹനത്തിന് ബി.എച്ച്. സീരിസ് രജിസ്ട്രേഷന്‍ നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയിരുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഇവയിലെ ജീവനക്കാരുടെയും വാഹനങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി ബി.എച്ച്. രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയത്.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും, നാലു സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും ബി.എച്ച്. രജിസ്‌ട്രേഷന്‍ ആനുകൂല്യം കിട്ടും. ഒരിടത്ത് ഉപയോഗിക്കുന്ന വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്‌ട്രേഷന്‍ മാറ്റാതെ കൊണ്ടുപോകാമെന്നതാണ് ഇതിന്റെ ഗുണമായി വിലയിരുത്തുന്നത്.
സംസ്ഥാനാന്തര രജിസ്‌ട്രേഷന്‍ ഉടമയ്ക്ക് സ്വയം തിരഞ്ഞെടുക്കാം. സ്ഥാപനത്തില്‍നിന്നുള്ള സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമാണ് ഹാജരാക്കേണ്ടത്. ഐ.ടി. കമ്പനികള്‍, വന്‍കിട വ്യാപാരശൃംഖലകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് നിലവിലെ വിജ്ഞാപനപ്രകാരം പുതിയ രജിസ്‌ട്രേഷന് അര്‍ഹതയുണ്ട്. രജിസ്‌ട്രേഷന്റെ വിജ്ഞാപനം വന്നെങ്കിലും ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച് കേന്ദ്രം വ്യവസ്ഥകള്‍ ഇറക്കിയിട്ടില്ല.
ബി.എച്ച്. രജിസ്‌ട്രേഷനില്‍ രണ്ടുവര്‍ഷ തവണകളായി നികുതി അടയ്ക്കാം. ജി.എസ്.ടി. ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്. വാഹനം വാങ്ങുന്നവരെ സംബന്ധിച്ച് ഇത് ഏറെ