സുഖം പ്രാപിക്കുന്നു, പെലെ ഉടൻ ആശുപത്രി വിടും

0
27

വന്‍കുടലിലെ ട്യൂമര്‍ നീക്കംചെയ്ത ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലുള്ള ഫുട്ബോള്‍ ഇതിഹാസം പെലെ സുഖംപ്രാപിച്ചുവരുന്നു. അദ്ദേഹത്തെ അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റും. പെലെയുടെ മകള്‍ കെലി നാസിമെന്‍റോയാണ് ഇക്കാര്യം അറിയിച്ചത്. എണ്‍പതുകാരനായ പെലെ സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. തന്‍റെ പിതാവിന്‍റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായും ഇപ്പോള്‍ വേദനകളൊന്നും അദ്ദേഹത്തിന് അനുഭവപ്പെടുന്നില്ലെന്നും കെലി നാസിമെന്‍റോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഓഗസ്റ്റ് 31 മുതല്‍ പെലെ ആശുപത്രിയില്‍ ചികിത്സയിലാണ്.