പിണറായിയെ തോണ്ടി , ഉമ്മൻ ചാണ്ടിക്കിട്ട് കിട്ടി , ഇളിഭ്യനായി പി ടി തോമസ്

0
37

മുട്ടില്‍ മരം മുറിയ്ക്കല്‍ കേസുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച പി ടി തോമസ് എംഎല്‍എയെ തേച്ചൊട്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി മാംഗോ മൊബൈല്‍ ഉദ്ഘാടനം ചെയ്തെന്ന പച്ചക്കള്ളം എഴുന്നള്ളിച്ചപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ പി ടി തോമസിന് വയറു നിറച്ച് കണക്കിന് കൊടുത്തത്. പച്ചക്കള്ളം എഴുന്നളിച്ച് മിടുക്കാനാകാൻ നോക്കിയ തോമസ് കണക്കിന് കിട്ടിയപ്പോൾ സഭക്കുള്ളിൽ ഇളിഭ്യനായി.

കൊച്ചിയില്‍ നടന്ന മാംഗോ മൊബൈല്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചെന്ന് കഴിഞ്ഞ ദിവസമാണ് പി ടി തോമസ് പെരുങ്കള്ളം തട്ടിവിട്ടത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയായിരുന്നു പി ടി തോമസിന്‍റെ പച്ചക്കള്ളം. വനംകൊള്ളക്കാര്‍ നിസ്സാരക്കാരല്ലെന്നും നേരത്തേ തന്നെ തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നവരായിരുന്നുവെന്നും അവരുടെ സ്വാധീനം ബോധ്യപ്പെടുത്താനാണ് നമ്മുടെ മുഖ്യമന്ത്രിയെയായിരുന്നു ഇവരുടെ മാംഗോ മൊബൈലിന്റെ ഉദ്ഘാടനത്തിനു ക്ഷണിച്ചതെന്നുമാണ് തോമസ് തട്ടിവിട്ടു. ഉദ്ഘാടന വേദിയില്‍ വെച്ചു പോലീസ് അറസ്റ്റു ചെയ്തതുകൊണ്ട് മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ല എന്നും പറഞ്ഞു. എന്നാല്‍ ആ ആരോപണത്തിന് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

‘2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതില്‍ പി ടി തോമസിന് പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല’- മുഖ്യമന്ത്രി പറഞ്ഞു. ആ തട്ടിപ്പുകാരുടെ സ്വാധീനത്തിന്റെ വലയ്ക്കുള്ളില്‍ നില്‍ക്കുന്നത് താനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഏറ്റത്. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി ടി തോമസ് കണ്ടുപിടിക്കട്ടെ.-മുഖ്യമന്ത്രി മറുടി നല്‍കി. സഭാതലം തെറ്റിദ്ധരിപ്പിക്കലിനുള്ള വേദിയാക്കുന്നത് അനുവദിക്കരുതെന്നും സഭാതലത്തെ ആ വിധത്തില്‍ ദുരുപയോഗിച്ചതിന് സഭയോട് പി ടി തോമസ് മാപ്പുപറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടാപ്പകലിനെ കുറ്റാക്കുറ്റിരുട്ടായി ചിത്രീകരിക്കുന്ന രീകള്‍ക്കായി സഭ ദുരുപയോഗിക്കപ്പെട്ടുകൂടാ. പകുതി മാത്രം പറഞ്ഞ്, അതുകൊണ്ട് തെറ്റിദ്ധാരണയുടെ ഒരു മൂടല്‍മഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്റെ മറവില്‍ നിര്‍ത്താന്‍ നോക്കുക. അതാണ് നടന്നത്. മുഖ്യമന്ത്രിയെ നിങ്ങള്‍ കൊണ്ടുവരുന്ന മൂടല്‍മഞ്ഞിനു കീഴ്‌പ്പെടുത്താനാവില്ല എന്നുമാത്രം പറയട്ടെ- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.