സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ചവരെ കടുത്ത നിയന്ത്രണം

0
45

 

സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ചവരെ കടുത്ത നിയന്ത്രണം. പരിശോധന കർശനമാക്കുമെന്ന് കേരള പൊലിസ് അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി പ്രവർത്താനാനുമതി നൽകിയ ആവശ്യ വിഭാഗങ്ങൾ ഒഴികെ വിപണിന സ്ഥാപനങ്ങൾ ഇന്നു മുതൽ ഒമ്പതു വരെ പ്രവർത്തിക്കാൻ പാടുള്ളതല്ല. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവർത്തനാനുമതിയുള്ളത്.

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്‌റ്റോറുകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ പ്രവർത്തിക്കാവൂ. കോവിഡ് പ്രോട്ടോകോൾ പാലിച്ചുവേണം ഇവ പ്രവർത്തിക്കേണ്ടത്. സർക്കാർ അനുവദിച്ച സമയക്രമവും പാലിക്കണം.

സർക്കാർ അനുവദിച്ച അവശ്യസർവിസ് വിഭാഗങ്ങളിലുള്ളവർ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്രചെയ്യണം. ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കരുതണം.

ശുചീകരണ തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ അനുമതിയുണ്ട്. അവശ്യ സർവീസ് അല്ലാത്ത തുണിക്കടകൾ, ജ്വല്ലറികൾ, ചെരിപ്പ് കടകൾ തുടങ്ങിയവയ്‌ക്കൊന്നും ബുധനാഴ്ച വരെ തുറക്കാൻ അനുമതിയുണ്ടാവില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർ മാത്രം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റുകൾ കരുതിയാൽ മതി. ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും ജില്ല വിട്ടുളള യാത്രയ്ക്ക് പൊലീസ് പാസും നിർബന്ധമാണ്. പ്രഭാതസായാഹ്ന നടത്തം, മൊബൈൽക്കടകളുടെ പ്രവർത്തനം തുടങ്ങി കഴിഞ്ഞ ദിവസങ്ങളിൽ അനുവദിച്ച ഇളവുകളെല്ലാം പിൻവലിച്ചിട്ടുണ്ട്.