സാഗർ റാണയെ ഗുസ്തി താരം സുശീൽ കുമാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
19

 

കൊലക്കേസിൽ അറസ്റ്റിലായ ഗുസ്തി താരം സുശീൽ കുമാർ കൊല്ലപ്പെട്ട സാഗർ റാണയെ മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്ത്. സുശീൽ കുമാറും സുഹൃത്തുക്കളും ചേർന്ന് വടി ഉപയോഗിച്ച് മർദിക്കുന്നതിൻറെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സുശീൽ കുമാറും സുഹൃത്തുക്കളും അറസ്റ്റിലായത്. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ സാഗർ റാണയെ സ്‌റ്റേഡിയത്തിൻറെ പാർക്കിംഗ് ഏരിയയിൽ വെച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നഗരത്തിലെ ഗുസ്തിക്കാർക്കിടയിൽ ഭയം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് പറഞ്ഞു.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സാഗർ റാണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. ഇതിനു പിന്നാലെ സുശീൽ കുമാർ ഒളിവിൽ പോകുകയായിരുന്നു. എന്നാൽ നാളുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സുശീൽ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സുശീൽ കുമാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് അന്വേഷണം അട്ടിമറിക്കാതിരിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സാഗർ റാണയുടെ പിതാവ് അശോകൻ ആവശ്യപ്പെട്ടു.