കടലില്‍ അപകടത്തിൽപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി, ഒരാൾക്കുവേണ്ടി തിരച്ചിൽ ഊർജിതം

0
17

ലക്ഷദ്വീപിന് സമീപം അപകടത്തിൽപ്പെട്ട് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളില്‍ എട്ട് പേരെ കണ്ടെത്തി. ലക്ഷദ്വീപിനടുത്ത് കടമത്ത് ദ്വീപില്‍നിന്നാണ് കോസ്റ്റ്ഗാര്‍ഡ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ഇവര്‍ ദ്വീപില്‍ നിന്തിക്കയറുകയായിരുന്നു. കണാതായ ഒരാളെക്കുറിച്ച്‌ വിവരമില്ല. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മണിവേലിന്‍റെ ഉടമസ്ഥതയിലുള്ള ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കനത്ത കാറ്റും മഴയുമാണ് അപകടത്തിന് കാരണം.
കൊച്ചിയില്‍നിന്ന് പുറപ്പെട്ട നാഗപട്ടണം സ്വദേശി മണിവേലിന്‍റെ ഉടമസ്ഥതയിലുള്ള ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് ബോട്ട് മുങ്ങിയത്. കഴിഞ്ഞ 29ന് കൊച്ചിയിലെ വൈപ്പിന്‍ ഹാര്‍ബറില്‍നിന്നാണു ബോട്ട് പുറപ്പെട്ടത്. നാഗപട്ടണം സ്വദേശികളായ ബോട്ടുടമ മണിവേല്‍, സഹോദരന്‍ മണികണ്ഠന്‍, ഇരുമ്പൻ, മുരുകന്‍, ദിനേശ്, ഇലഞ്ചയ്യന്‍, പ്രവീണ്‍ എന്നിവരാണ് കാണാതായ നാഗപട്ടണം സ്വദേശികള്‍. മറ്റുരണ്ടുപേരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബോട്ടിലെ സ്രാങ്കുകൂടിയാണു മണിവേല്‍. ഇന്നലെ രാവിലെ ബോട്ട് അപകടത്തില്‍പെട്ടത് സമീപത്തുണ്ടായിരുന്ന രാഗേഷ് 1, രാഗേഷ് 2 എന്നീ രണ്ട് ബോട്ടുകളിലെ തൊഴിലാളികളാണ് അധികൃതരെ അറിയിച്ചത്. തുടർന്ന് അമിനി ദ്വീപ് പൊലീസിന്റെ അഭ്യർത്ഥനപ്രകാരമാണ് നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിലിന് എത്തിയത്.