ഇന്ത്യക്കാർക്കുള്ള പ്രവേശന നിരോധനം യുഎഇയും ഒമാനും നീട്ടി

0
34

കൊറോണവൈറസ് കേസുകൾ രണ്ടു ലക്ഷം പിന്നിട്ട ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇയും ഒമാനും അനിശ്ചിത കാലത്തേക്ക് നീട്ടി.ഇന്ത്യയിൽ നിന്നും ദേശീയ, വിദേശ വിമാനങ്ങളിൽ വരുന്നവർക്കും ഇന്ത്യവഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്ക് ബാധകമാണെന്ന് യുഎഇ സിവിൽ ഏവിയേഷൻ അറിയിച്ചു.

അവസാന 14 ദിവസം ഇന്ത്യയിലുണ്ടായിരുന്ന യാത്രക്കാർക്ക് പ്രവേശനം നൽകില്ല. എന്നാൽ യാത്രയുടെ അവസാനത്തെ 14 ദിവസം മറ്റു രാജ്യങ്ങളിൽ കഴിഞ്ഞ ഇന്ത്യക്കാർക്ക് പ്രവേശനമുണ്ട്. യുഎഇ വഴി ഇന്ത്യയിലേക്ക് പോകുന്ന ട്രാൻസിറ്റ് വിമാനങ്ങൾക്ക് വിലക്കില്ല.നയതന്ത്ര കാര്യാലയം ഉദ്യോഗസ്ഥർ, ഗോൾഡൻ വിസക്കാർ, ബിസനസ് യാത്രികർ എന്നിവർക്ക് വിലക്കില്ല.

എന്നാൽ, രാജ്യത്ത് എത്തിയാൽ ഇവർക്ക് 10 ദിവസം ക്വാറന്റയ്‌നും പിസിആർ പരിശോധനയുമുണ്ട. കൂടാതെ, യാത്രക്ക് 72-48 മണിക്കൂറിനിടെ നടത്തിയ പിസിആർ നെഗറ്റീവ് സർട്ടിഫിക്ക്റ്റ് ഉള്ളവർക്കേ പ്രവേശനം അനുവദിക്കൂ.ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ബ്രിട്ടൻ, ഈജിപ്ത്, ഫിലിപ്പൈൻസ്, സുഡാൻ, ലെബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗ്വിനിയ, സിയറ ലിയോൺ, എത്യോപ്യ എന്നീ രാജ്യങ്ങ്‌ളിൽ നിന്നുള്ള യാത്രക്കാർക്കും ഒമാൻ വിലക്ക് ഏർപ്പെടുത്തി.

14 ദിവസത്തിനിടെ ഈ രാജ്യത്തിലൂടെ കടന്നുപോയവർക്കും വിലക്കുണ്ട്. വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്കാണ് പ്രവേശന നിരോധനം. ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവരെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കി.

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത പാശ്ചാത്തലത്തിൽ ഏപ്രിൽ 24നാണ് യുഎഇയും ഒമാനും ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. യുഎഇ വിലക്ക് മെയ് 14വരെ നീട്ടിയതായി എമിറേറ്റ്‌സ് എയർലൈൻസ് ട്രാവൽസുകളെ അറിയിച്ചിരുന്നെങ്കിലും വിലക്ക് ചൊവ്വാഴ്ച അനിശ്ചിത കാലത്തേക്ക് നീട്ടി ദുരന്ത നിവാരണ അതോറിറ്റിപ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.