ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം മൈക്കിൾ കോളിൻസ് വിടവാങ്ങി

0
50

 

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്ന ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് (90) അന്തരിച്ചു.അർബുദ ബാധിതനായി ചികിത്സയിലായിരുന്നു കോളിൻസ്.

1969 ജൂലൈ 21-നാണ് മനുഷ്യൻറെ ചാന്ദ്രസ്വപ്നം യാഥാർഥ്യമായത്. നീൽ ആംസ്‌ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ എന്നിവരോടൊപ്പം അപ്പോളോ ദൗത്യത്തിൽ പങ്കെടുത്ത മൈക്കൽ കോളിൻസിനായിരുന്നു കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിൻറെ ഉത്തരവാദിത്തം. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷൻമാരായി.

1969 ജൂലൈ 16 നാണ് അപ്പോളോ 11 ചാന്ദ്രയാത്രികരുമായി പുറപ്പെട്ടത്. വിക്ഷേപണത്തിനു 12 മിനിറ്റിനു ശേഷം വാഹനം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. മൂന്നു ദിവസത്തിനു ശേഷം ചന്ദ്രൻറെ ഭ്രമണപഥത്തിലും. തൊട്ടടുത്ത ദിവസം ആംസ്ട്രോംഗും ആൽഡ്രിനും ഈഗിൾ എന്ന ചാന്ദ്രവാഹനത്തിലേക്കു കയറി. ആ സമയം കോളിൻസ് കൊളംബിയയിൽ ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു.