കോവിഡ് ; എറണാകുളത്ത് അടുത്ത ആഴ്ച വളരെ നിർണായകമെന്ന് കളക്ടർ

0
105

കൊച്ചിയിൽ പ്രാദേശിക ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കളക്ടർ എസ്. സുഹാസ്. കൂടുതൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തുമെന്നും അടുത്ത ആഴ്ച വളരെ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ ഐസിയു ബെഡ്ഡുകൾ സജ്ജീകരിക്കും. നിലവിലെ സാഹചര്യത്തിൽ മൈക്രോ കണ്ടെയ്ൻമെന്‍റ് ഫലപ്രദമാണ്. തൃക്കാക്കരയിലും കൊച്ചി കോർപ്പറേഷൻ പരിധിയിലുമാണ് കോവിഡ് വ്യാപനം രൂക്ഷം.

കോവിഡ് പോസിറ്റീവായ ആളുകളെ കണ്ടെത്തി ക്വാറന്റൈൻ നൽകും. ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം നൽകും. രണ്ട് ദിവസങ്ങളായി 36,000ത്തിലധികം ടെസ്റ്റുകൾ ചെയ്തു. ഇന്നും കൂടുതൽ ടെസ്റ്റുകൾ നടത്തും.

ശനിയാഴ്ച മാത്രം 12,000 ടെസ്റ്റുകളുടെ ഫലങ്ങളാണ് വന്നത്. ഇന്നും രണ്ടായിരത്തിലധികം കേസുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടർ പറഞ്ഞു.