ജമാൽ ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത് സൗദി കിരീടാവകാശി : ഇന്റലിജൻസ് റിപ്പോർട്ട്

0
84

പ്രമുഖ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്.ജമാൽ ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു.

2018 ഒക്ടോബർ 20നാണ് സൗദി പൗരനും മാധ്യമ പ്രവർത്തകനുമായ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. കിരീടാവകാശിയുടെ വിമർശകനായ ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്.

ഖഷോഗി വധക്കേസിൽ പിടിയിലായ 18ൽ അഞ്ച് പേർക്ക് വധശിക്ഷയും മൂന്ന് പേർക്ക് 24 വർഷം തടവും സൗദി കോടതി വിധിച്ചിരുന്നു.യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഖഷോഗിയെ പിടികൂടാനോ കൊലപാതകത്തിനോ സൗദി കിരീടാവകാശിയുടെ ഉത്തരവുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇത് ചൂണ്ടിക്കാട്ടി 76 സൗദി പൗരന്മാർക്കെതിരെ ഉപരോധവും വിസാ വിലക്കും ഏർപ്പെടുത്തി.

എന്നാൽ കൃത്യം നടത്തിയ വ്യക്തികൾ അവരുടെ മേധാവികൾ പോലുമറിയാതെ നടത്തിയ നടപടിയുടെ പേരിൽ ഭരണനേതൃത്വത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ശരിയല്ല എന്നതായിരുന്നു സൗദി വിദേശ കാര്യ മന്ത്രാലയത്തിന്റെ ആരോപണം.റിപ്പോർട്ടിനെ പാടേ തള്ളിക്കളയുന്നു എന്ന്‌ സൗദി വിദേശ മന്ത്രാലയം പ്രതികരിച്ചു.