പെട്ടിമുടി ദുരന്തബാധിതർക്ക് സംസഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. മൂന്നാർ പഞ്ചായത്ത് ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ധനസഹായ വിതരണം നിർവ്വഹിച്ചു. ദുരന്തത്തില്‍പ്പെട്ട 43പേരുടെ അനന്തര അവകാശികള്‍ക്കാണ് ധനസഹായം നൽകിയത്.അഞ്ചു ലക്ഷം രൂപ വീതം ധനസഹായമാണ് നൽകുന്നത്. . മുഴുവൻ ആളുകളും മരണപ്പെട്ട കുടുംബത്തിലെ അവകാശികളെ കണ്ടെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് ധനസഹായം നൽകിയത്.
പെട്ടിമുടി ദുരന്തഭൂമിയിൽ മനുഷ്യ സാധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മന്ത്രി എം എം മണി, ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ, ജില്ലാ കലക്ടർ എച്ച് ദിനേശൻ, സബ് കലക്ടർ പ്രേം കൃഷ്ണൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
എട്ട് കുടുംബങ്ങൾ പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചിരുന്നു. മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് കണ്ണൻദേവൻ കമ്പനി ഇവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട് . വീടുകൾ ഈ മാസം അവസാനത്തോടെ കൈമാറും.